പ്രാഞ്ചിയേട്ടന്‍ കോപ്പിയല്ലെന്ന് രഞ്ജിത്



താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ് ലെ പെറ്റിറ്റ് മോണ്‍ഡെ ഡി ഡോണ്‍ കാമില്ലോ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ അനുകരണമാണെന്ന ആരോപണം സംവിധായകന്‍ രഞ്ജിത് നിഷേധിക്കുന്നു. 1952 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. താന്‍ ഇതുവരെ ഈ ചിത്രം കണ്ടിട്ടില്ലെന്നും തന്റെ ചിത്രത്തിന്റെ കഥയുമായി ഇതിന് ബന്ധമില്ലന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്നും രഞ്ജിത് പറഞ്ഞു. ഒരു ഇംഗ്ലീഷ് പത്രത്തിലാണ് പ്രാഞ്ചിയേട്ടന്‍ കോപ്പിയാണെന്ന വാര്‍ത്ത വന്നത്. ഇത് ശരിയാണെന്ന് തെളിഞ്ഞാല്‍ താന്‍ മാപ്പ് പറയാമെന്നും രഞ്ജിത് പത്രസമ്മേളനത്തില്‍ പറഞ്ഞു. മമ്മൂട്ടി നായകനായി അഭിനയിച്ച പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് തൃശൂര്‍ പശ്ചാത്തലമായി എടുത്ത ചിത്രമാണ്. ഇത് മികച്ച വിജയം നേടുകയും, കേരളത്തില്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്ത ചിത്രമാണ്.

Comments

comments